ഇലമരച്ചില്ലയില്‍

August 2, 2014

ജീവിതമെഴുതുമ്പോള്‍


രു മനോഹര കവിതയെന്നപോല്‍ 
വൃത്തമൊപ്പിച്ച് ,
പ്രാസമൊപ്പിച്ച്‌ 

എഴുതണമെന്നായിരുന്നു ആശ ;
ജീവിതത്തെ.
പക്ഷേ പലപ്പോഴുമത് 

പിടിതരാതെ 

വൃത്തത്തെയും 

പ്രാസത്തെയും
തോല്‍പ്പിച്ച് 
ചാടിമറിഞ്ഞു മാറി
ഒരു ഉത്തരാധുനികനോ,
അതുമല്ലെങ്കില്‍ ഒരു
 
ഗദ്യകവിതയോ
 
ആയിമാറാനുള്ള
 
കുസൃതി കാണിക്കാറുണ്ട്.
തെളിച്ച വഴിയേ നടന്നില്ലെങ്കില്‍
 
നടന്ന വഴിയേ തെളിക്കുകയെന്ന
 
പഴമൊഴിയോര്‍ക്കുമ്പോള്‍
അങ്ങിനെ ചെയ്യാന്‍
 
നിര്‍ബന്ധിതനാക്കപ്പെടും.
എന്നിട്ടും
 
എങ്ങോട്ടോ വലംവച്ചു പായുന്ന
 
ജീവിതത്തെ
 
പാരഗ്രാഫുകളായ്
ചേര്‍ത്തു ചേര്‍ത്തൊരു
കഥ മെനയാന്‍ ശ്രമിച്ചുനോക്കും.
പക്ഷേ
 
അവിടെയും പിടിതരാതെ
 
മാറിമറിഞ്ഞെന്നെ
 
ആശയക്കുഴപ്പത്തിലാക്കും
കുത്തുകളും,
 
കോമകളും,
 
ചോദ്യചിഹ്നങ്ങളും !