ഇലമരച്ചില്ലയില്‍

April 15, 2013

എന്‍റെ വായനാമുറി


സഖാവ് T.P ചന്ദ്രശേഖരന്റെ വേര്‍പാട് എനിക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒന്നാണ്.വര്‍ഷങ്ങളുടെ പരിചയമുള്ള ഒരാള്‍ പെട്ടെന്നൊരു ദിനം വെട്ടി നുറുക്കി കൊലചെയ്യപ്പെട്ടു എന്നറിയുമ്പോള്‍ ഉണ്ടാവുന്ന ഒരു മരവിപ്പ്...അതെന്‍റെ മനസ്സിനെ ഇന്നും വിട്ടുപോയിട്ടില്ല എന്നതാണ് സത്യം.സഖാവിന്‍റെ വേര്‍പാടിനുശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങള്‍ കാണുമ്പോഴും അതിയായ വിഷമം തോന്നാറുണ്ട്.പണം കൊണ്ടും, സ്വാധീനം കൊണ്ടുംകേസ് തേച്ചുമാച്ചുകളയാന്‍ അനവരതം ശ്രമം നടക്കുമ്പോഴും എനിക്കുറപ്പുണ്ട് സഖാവിന്‍റെ രക്തസാക്ഷിത്വം പാഴാവില്ല എന്ന്.ഞാനോര്‍ക്കുന്നു അന്നൊരിക്കല്‍ സഖാവിന്‍റെ സഹധര്‍മിണി പറഞ്ഞ വാക്കുകള്‍ , ആ വാക്കുകളുടെ ആവേശത്തില്‍ ഞാനെഴുതിയ വരികള്‍ വളരെ നാളുകള്‍ക്കുശേഷമാണെങ്കില്‍ പോലും ഇവിടെ പകര്‍ത്തുന്നു.

നിറം മങ്ങിയ പുറം ചട്ടകളെങ്കിലും 
സിരകളില്‍ വിപ്ലവവീര്യം പകര്‍ത്തിയ 
പുസ്തകങ്ങള്‍ കുത്തി നിറച്ചോലരമാര
,
ഭിത്തിയില്‍ തൂങ്ങും ചില്ലിട്ട ചിത്രങ്ങള്‍
 ,
ഈയെമ്മും
 , ഏകേജിയും 
പിന്നെയെന്‍ പ്രിയ ചെയും
; 
എന്നിലെന്നും പ്രചോദനമായവര്‍ .
വിപ്ലവത്തിന്‍റെയൊടുങ്ങാത്ത ആവേശം
 
സിരകളില്‍ നിറ
ച്ച് 
മരണത്തെ നോക്കി പുഞ്ചിരി തൂകിയ ചെ.
അധികാരത്തിന്‍റെ പതുപതുത്ത മെത്തയില്‍ ശയിക്കാതെ
 
അടിയാളര്‍ക്കായ് പടപൊരുതിയവന്‍
,
അന്നുമിന്നുമാവേശം പോരാളികള്‍ക്ക്.
"കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല "
വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വാക്കുകള്‍
 ;
പ്രാണനാഥന്റെ രക്തസാക്ഷിത്വത്താല്‍
 
പാതിവഴിയില്‍ തനിച്ചായൊരെന്‍ സോദരി
,
ഒഞ്ചിയത്തിന്റെ പ്രിയമകള്‍
 
രമ.
എന്‍റെയുള്ളില്‍ തറച്ചോരാ വാക്കുകള്‍
 
വിട്ടുപോകില്ലൊരിക്കലും നെഞ്ചകം.
ചുറ്റിക ഞാനെടുക്കുന്നു കൈകളില്‍
 ,
തച്ചു തല പിളര്‍ക്കാനല്ല
, പിന്നെയോ
ആ ചുമരില്‍ പതിച്ചിടാനെന്റെയീ
 
നല്‍ സഖാവിന്‍ പുഞ്ചിരിക്കും ചിത്രം.
ചേര്‍ന്നു നില്‍ക്കട്ടെ ചെയുമെന്‍ ടീപ്പിയും
 ,
ഒപ്പമവര്‍ തന്നൊരാവേശമെന്നിലും.

April 6, 2013

സ്മൈലികള്‍













ന്നലെ ഞാനോര്‍ത്തു 
അവളിതെത്രാമത്തെ തവണയാണ് 
എന്നെ അത്ഭുതപ്പെടുത്തുന്നത്
 ;
നിസ്സാരനാക്കുന്നതെന്ന് !!
നിനച്ചിരിക്കാതെ മഴപെയ്തൊരു നഴ്സറിനാള്‍
 
കുടയുമായി ചേച്ചിയെത്തുന്നതും കാത്തു നിന്ന എന്‍റെ മുന്നിലൂടെ
 
വര്‍ണ്ണക്കുട കറക്കി വെള്ളം ചിതറിച്ചു
എന്നെയത്ഭുതപ്പെടുത്തി കടന്നുപോയതാണ് ആദ്യമോര്‍മ്മയില്‍ വരുന്നത് !

പത്താം ക്ലാസ്സില്‍ ഡിസ്റ്റിഗ്ഷന്‍ വാങ്ങിയിട്ടും
 
അടുക്കളയില്‍ ഒതുങ്ങി അവള്‍ വീണ്ടും അത്ഭുതപ്പെടുത്തി !
ഒരിക്കലും നിനക്കാതെ ഗ്രാമത്തിനു ഞെട്ടല്‍ സമ്മാനിച്ച്
അഞ്ജനക്കണ്ണനെന്നു വിളിപ്പേരുള്ള
 
എലുമ്പന്‍ ശംഭുവിനെക്കെട്ടി കടലുകടന്നപ്പോഴും അതെ !
എന്നിലത്ഭുതമായി അവളും അവളുടെ പ്രവര്‍ത്തികളും അനവരതം.

ഒടുവിലിന്നലെ ചാറ്റിനിടയില്‍ അവളിട്ട സ്മൈലികള്‍
ആനയും,കടുവയും,
 മീനും പൂവുമൊക്കെ
ഞാനെത്ര തപ്പിയിട്ടും എന്‍റെ മൊബൈലില്‍ കണ്ടില്ല.
ഒടുക്കമാണവള്‍ പറഞ്ഞത്
 
അവളുടെ കയ്യിലുള്ളത് ഐ പാഡാണെന്ന്.
ഞാനൊന്നും മിണ്ടിയില്ല;
 
കാരണം എനിക്കിപ്പോഴും വെറും കഷ്ടപ്പാടും
പിന്നെയൊരു നോക്കിയാ ഇ സിക്സുമേ ഉള്ളൂ.


Picture courtesy :strawberryindigo.wordpress.com

April 4, 2013

ചരടു പൊട്ടിയ പട്ടം


രിക്കല്‍ അവള്‍ എന്നോട് പറഞ്ഞു,

അലക്ഷ്യമായി പറന്നു നടക്കുന്നൊരു

പട്ടമാകണം അവള്‍ക്കെന്ന്.

വെറുതെ അതിന്‍റെ അറ്റം പിടിക്കാന്‍

എന്നെ ഏല്‍പ്പിക്കട്ടെ എന്നും.

കയ്യില്‍ മുറുകെപ്പിടിച്ച മുഷിഞ്ഞ ചരടിന്‍ കഷ്ണമെടുത്തു

ഞാനവള്‍ക്ക് കാണിച്ചു.

കണ്ടില്ലേ കുട്ടീ..

ഞാനൊരു നല്ല പട്ടം പറത്തലുകാരനല്ല...

ഞാന്‍ പറത്തിയ പട്ടം എങ്ങു പോയ് മറഞ്ഞെന്നുപോലും

ഇന്നെനിക്കറിയില്ല...!!





Picture Courtesy:www.moderndallas.net