ഇലമരച്ചില്ലയില്‍

June 21, 2015

ദൈവപുത്രന്‍

യാതനകളുടെ ചുടുപാത
കാല്‍വരിമൌണ്ടിലവസാനിച്ചപ്പോള്‍
തോളിലമര്‍ന്ന പാപഭാരത്തില്‍ നിന്നൊന്ന്
 
നിവര്‍ന്നാശ്വസിച്ചതാണ്...
ചുറ്റിലും ചകിതരായ, ഖിന്നരായ മുഖങ്ങള്‍
ചത്തുറഞ്ഞു മരവിച്ചുപോയപോല്‍
മഞ്ഞവെയില്‍ പരന്നൊഴുകിയ താഴ്വരയില്‍ നിന്നും
അപ്പോഴും അബലകളുടെ തേങ്ങലുകള്‍
 
ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.
ആശ്രയം നഷ്ടപ്പെട്ടവരുടെ
 
തേങ്ങലുകള്‍ക്കെല്ലാം ഒരേ ശബ്ദമാണെന്നത്
ഈ കുരിശേറ്റംപോലെ സത്യമല്ലോ !
മുകളില്‍ വട്ടമിടുന്ന കഴുകന്മാരേക്കാള്‍ 
ഭയപ്പെടേണ്ടവര്‍ മുഴുവന്‍
 
ഇവിടെ ബാക്കിയാകുന്നു...
അവര്‍ നാളെയിലേയ്ക്ക് പടര്‍ന്ന്
എന്നെക്കാള്‍ അധികമായ്‌ വാഴ്ത്തപ്പെടും,
ഒരുയിര്‍ത്തെഴുന്നേല്‍പ്പ്
അന്നെനിക്ക് സാദ്ധ്യമാവില്ല;
 
ഒറ്റുകാരുടെ എണ്ണം എന്നേയ്ക്കാളും
 
കൂടുതലുണ്ടാവുമന്ന്‍.... .
വിശുദ്ധിനഷ്ടപ്പെട്ട ചരിത്രത്തില്‍ നിന്നും
ഒന്നും മറിച്ചുനോക്കി പഠിക്കാന്‍പോലും
ഉണ്ടാവില്ലന്ന്.
സത്യങ്ങള്‍ ഇത്തിരിയെങ്കിലും
 
നിവര്‍ന്നു നിന്നൊരു ലോകമുണ്ടായിരുന്നെന്നുപോലും
ചിന്തിക്കാന്‍ ആവാത്ത ആ കാലത്തില്‍
 
ഒരു ദൈവപുത്രനും അവതരിക്കാനാകില്ല തന്നെ !


2 comments:

  1. തേങ്ങലുകള്‍ക്കെല്ലാം ഒരേ ശബ്ദം

    ReplyDelete
  2. ശാന്തിയുടെ സന്ദേശമായ്‌ ദൈവപുത്രൻ വരട്ടെ

    ReplyDelete