ഇലമരച്ചില്ലയില്‍

June 18, 2015

ലങ്ക














ങ്ക.....
ശ്രീലങ്ക;
ഭൂപടത്തിലൊരു മിഴിനീര്‍തുള്ളിപോല്‍ ,
അങ്ങുതെക്ക്
ഒരമ്മയെ തൊട്ടുകിടക്കും പൈതലെപോല്‍
ഇന്ത്യയോടൊട്ടാതെ ഒട്ടിക്കിടക്കുന്നു.

ഉണ്ട്, മുറിയാതെ പൊക്കിള്‍കൊടിയതു
പണ്ടു വാനരപ്പടതന്‍ ‍വഴിത്താര.
മുന്നിലന്നാഞ്ജ്ജനേയന്‍ തന്‍ പ്രാണാനാം
വൈഷ്ണവരാമന്റെ
 
പ്രേയസിയെത്തേടി പോയ വീഥി.

ത്രേതായുഗമതു കറങ്ങിത്തിരിഞ്ഞൊരുപാട്;
കാലംകടന്നീ കലിയുഗത്തില്‍
അന്നം തിരഞ്ഞു മദ്രാസികള്‍ പലര്‍
കൂടെ കന്നം തിരിഞ്ഞ മലബാറികള്‍
ഒക്കെരും ചൊല്ലി കൊളംബിലേക്കെന്ന്‍.
.
പ്രവാസമാദ്യം തുടങ്ങിയവര്‍ പക്ഷെ-
പ്രകാശമില്ലാതെ മടങ്ങിയേറെയും.
കാലങ്ങള്‍ മാറീ മറിഞ്ഞപ്പോള്‍
വേലയ്ക്ക് ചെന്നവര്‍ തര്‍ക്കിച്ചു
 
പാതിയിടം അളന്നു വാങ്ങിടാനായ്.

തര്‍ക്കങ്ങള്‍ തീര്‍ന്നില്ല വാക്കുകളില്‍
വിതര്‍ക്കങ്ങള്‍ തോക്കുകള്‍ ഏറ്റെടുത്തു.
വെടികളുതിര്‍ന്നൂ അഹോരാത്രം,
വര്‍ഷങ്ങള്‍ മാഞ്ഞു മറഞ്ഞെത്രയോ.

വൃഥാശ്രമ പരിസമാപ്തിയില്‍
 
തമിഴനും,ബുദ്ധനും,സിംഹളനും
പിന്നെയൊരുപാടുപേര്‍ ചത്തുമണ്ണടിഞ്ഞു.
വാക്കുകള്‍ക്ക് ആയുധങ്ങളേക്കാള്‍മൂര്‍ച്ച-
തോറ്റൂ / തോല്‍പ്പിച്ചു ഒരു ദിനം തമിഴന്‍റെ
ഉയിര്‍സ്വപ്നത്തെ.

ഇന്ന് ലങ്ക
ചോരയുടെ മടുക്കും പശിമയില്‍ നിന്നും,
വെടിക്കോപ്പുകള്‍ തന്‍ അമ്ലഗന്ധത്തില്‍ നിന്നും
വിട്ടുമാറി മുട്ടുകാല്‍ നിവര്‍ത്തി,
 
കറുത്ത കണ്ണുകളില്‍ വെളുത്ത ലോകത്തിന്‍
നനുത്ത സ്വപ്‌നങ്ങള്‍ നിറച്ച മനുഷ്യരുള്ള നാട്;
കറുത്ത മണ്ണും കറുത്ത മനുഷ്യരും
കറുത്ത ഭൂതകാലത്തില്‍നിന്നുയിര്‍ത്തെഴുന്നേല്‍ക്കും നാട്.

കാന്‍ഡിയില്‍, ന്യൂറേലിയയില്‍പിന്നെ
പേരറിയാത്ത പലഗ്രാമസിരകളില്‍,
ചായംതേക്കാത്ത ചായത്തോപ്പുകളില്‍
നോവുന്നോരോര്‍മകള്‍ കുഴിവെട്ടി മൂടി,
വേരും വെറുപ്പും മറന്നവര്‍ ചികയുന്നു,
നേരിന്റെയന്നം നിറമനസ്സാലെ.

എട്ടുദിക്കും പടര്‍ന്നവര്‍ നാട്ടിന്റെ
മട്ടുമാറ്റാന്‍ പണിയെടുത്തീടുന്നു.
പ്രാര്‍ത്ഥന പ്രിയ ലങ്കാതനയരെ,
പ്രാര്‍ത്ഥന നിങ്ങള്‍തന്‍ ഭാസുരഭാവിക്കായ്.

(സമര്‍പ്പണം : ശ്രീലങ്കന്‍ സഹപ്രവര്‍ത്തകര്‍ക്ക് )

4 comments:

  1. നല്ല കവിതക്ക് പ്രണാമം....!

    ReplyDelete
  2. ലങ്ക റിക്കവര്‍ ചെയ്യുന്നു

    ReplyDelete